KeralaLatest NewsLocal news

തൊട്ടിയാര്‍ ജലവൈദ്യുതി പദ്ധതി മുഖ്യമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു

അടിമാലി: സംസ്ഥാനത്തെ വൈദ്യുത പദ്ധതികളുടെ സ്ഥാപിത ശേഷി പതിനായിരം മെഗാവാട്ടായി ഉയര്‍ത്തുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി. രണ്ടായിരത്തി നാല്‍പ്പതാകുമ്പോഴേക്കും സംസ്ഥാനത്തെ സമ്പൂര്‍ണ്ണ ഊര്‍ജ്ജ പുനരുപയോഗ സംസ്ഥാനമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സംസ്ഥാനത്തെ ഊര്‍ജ്ജ ആവശ്യം വര്‍ധിച്ച് വരികയാണ്. 4500 മുതല്‍ 5000 മെഗാവാട്ട് വരെ വൈദ്യുതി ആവശ്യമുണ്ട്. ആഭ്യന്തര ഉത്പാദനത്തെ മാത്രം ആശ്രയിച്ച് മുമ്പോട്ട് പോകാനാവില്ല. ഇത് മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമം നടത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തൊട്ടിയാര്‍ ജലവൈദ്യുതി പദ്ധതി നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ദേവിയാര്‍ പുഴയിലെ വെള്ളം ഉപയോഗിച്ച് 40 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള തൊട്ടിയാര്‍ ജലവൈദ്യുതി പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു.ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യാതിഥിയായി. എം എല്‍ എമാരായ അഡ്വ. എ രാജ, എം എം മണി, ആന്റണി ജോണ്‍, ജില്ലാ കളക്ടര്‍ വി വിഘ്‌നേശ്വരി ഐ എ എസ്, ത്രിതല പഞ്ചായത്തംഗങ്ങള്‍, കെ എസ് ഇ ബി മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍, സജീവ് ജി, മറ്റുദ്യോഗസ്ഥ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നിര്‍മാണം തുടങ്ങി 15 വര്‍ഷത്തിന് ശേഷമാണ് തൊട്ടിയാര്‍ പദ്ധതിയുടെ ഉദ്ഘാടനം നടക്കുന്നത്. ദേവിയാര്‍ പുഴയുടെ ഭാഗമായ വാളറക്ക് സമീപം തൊട്ടിയാര്‍ പദ്ധതി പ്രദേശത്ത് തടയണ നിര്‍മിച്ച് പെരിയാറിന്റെ തീരത്ത് നീണ്ടപാറയില്‍ നിര്‍മിച്ച നിലയത്തില്‍ വെള്ളം എത്തിച്ചാണ് വൈദ്യുതോല്‍പാദനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!