
അടിമാലി : മാങ്കുളത്ത് ഗ്രാമപഞ്ചായത്തംഗത്തെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേരെ മൂന്നാര്‍ പോലീസ് പിടികൂടി. കേസിൽ ഒന്നാം പ്രതിയായ മാങ്കുളം സ്വദേശി പാറശ്ശേരി ജോബിൻ തോമസ്(42) രണ്ടാം പ്രതിയായ മാങ്കുളത്ത് താമസക്കാരനും എറണാകുളം മഞ്ഞപ്ര സ്വദേശിയുമായ ജോളി സെബാസ്റ്റ്യന്‍(50) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ജോളി സെബാസ്റ്റിനെ അടിമാലിയിൽ നിന്നും പിടികൂടിയത്. ഇന്നലെ ജോബിൻ തോമസിനെ മാങ്കുളത്തു നിന്നും പിടികുടുകയായിരുന്നു. സംഭവത്തിനുശേഷം ജോബിൻ തോമസ് ഒളിവിലായിരുന്നു.
ഡിസംബര്‍ 31 രാത്രിയിലായിരുന്നു മാങ്കുളം ടൗണില്‍ വച്ച് മാങ്കുളം ഗ്രാമപഞ്ചായത്തംഗമായ കിഴക്കേല്‍ ബിബിന്‍ ജോസഫിന് കുത്തേറ്റ്. ടൗണില്‍ വച്ചുണ്ടായ വാക്ക് തര്‍ക്കത്തിനിടയില്‍ ഗ്രാമപഞ്ചായത്തംഗമായ ബിബിന് അപ്രതീക്ഷിതമായി കത്തി കൊണ്ടുണ്ടായ ആക്രമണത്തില്‍ പരിക്ക് സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് ബിബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.മുന്‍ മാങ്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുകൂടിയാണ് കത്തികൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റ ബിബിന്‍ ജോസഫ്.