രാജ്യത്തെ പ്രശസ്ത വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ മൂന്നാറിന്‍റെ ക്രമസാധാനം നിയന്ത്രിക്കാന്‍ ആദ്യമായി ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയെ നിയമിച്ചു. കട്ടപ്പന നരിയംപാറ സ്വദേശിനി കൃഷ്ണപ്രിയ ഉണ്ണിയെയാണ് മൂന്നാർ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ആയി നിയമിച്ചത്. പൊലീസ് സ്റ്റേഷനുകളിൽ എസ്.ഐമാരെ എസ്.എച്ച്.ഒമാരായി വീണ്ടും നിയമിച്ചതോടെയാണ് കൃഷ്ണപ്രിയ ചുമതലയേറ്റത്.
2024 ബാച്ച് എസ്.ഐയാണ് കൃഷ്ണപ്രിയ. പരിശീലനത്തിനിടെയാണ് മൂന്നാർ സ്റ്റേഷനിലെ അധികചുമതല കൃഷ്ണപ്രിയയെ തേടിയെത്തിയത്. പ്രിന്‍സിപ്പൽ എസ്.ഐയുടെ സ്ഥലംമാറ്റത്തെ തുടർന്ന് കൃഷ്ണപ്രിയയെ എസ്.എച്ച.ഒ ആയി നിയമിക്കുകായിരുന്നു.എം.പി ഉണ്ണിയുടെയും സമുയുടെ മൂത്ത മകളാണ് കൃഷ്ണപ്രിയ. ഭർത്താവ് അനന്ദുദാസ് പൊതുമരാമത്ത് വകുപ്പിൽ ഉദ്യോഗസ്ഥനാണ്.
കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മൂന്നാറിന്റെ ക്രമസമാധാന പരിപാലനം ഏറെ പ്രയാസമേറിയതാണ്. ലോകമെമ്പാടുമുള്ള സഞ്ചാരികൾ എത്തിച്ചേരുന്ന ഒരു അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ, പ്രദേശത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നത് വലിയൊരു ഉത്തരവാദിത്തമാണ്. വിനോദസഞ്ചാരികളുടെ സുരക്ഷയും മറ്റും നിലനിർത്തുന്നതിനായി പൊലീസും മറ്റ് അധികൃതരും സജീവമായി പ്രവർത്തിക്കുന്നുണ്ട്.
പ്രതിവർഷം ലക്ഷക്കണക്കിന് സഞ്ചാരികൾ എത്തുന്ന സ്ഥലമായതുകൊണ്ട് അവരുടെ സുരക്ഷിതത്വം വളരെ പ്രധാന്യം നൽകേണ്ട ഒന്നാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ തിക്കും തിരക്കും നിയന്ത്രിക്കാനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും അധികൃതർ പ്രത്യേക ശ്രദ്ധയാണ് നൽകുന്നത്.
മൂന്നാറിലെ ഇടുങ്ങിയ പാതകളിലെ തിരക്ക് നിയന്ത്രിക്കുക എന്നത് വലിയൊരു ക്രമസമാധാന ദൗത്യമാണ്. ട്രാഫിക് തടസ്സങ്ങൾ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനും പൊലീസ് ഇടപെടലുകൾ നിരന്തരമായി ഉണ്ടാകാറുണ്ട്.
ചുരുക്കത്തിൽ മൂന്നാറിന്റെ സവിശേഷമായ ഭൂപ്രകൃതിയും ടൂറിസം പ്രാധാന്യവും കണക്കിലെടുക്കുമ്പോൾ, സന്തുലിതമായ ക്രമസമാധാന പരിപാലനത്തിലൂടെ മാത്രമേ ടൂറിസ്റ്റ് മേഖലയ്ക്ക് സുസ്ഥിരമായ വികസനം സാധ്യമാകൂ. ശക്തമായ നിയമപാലനവും ജനങ്ങളുമായുള്ള നല്ല ബന്ധവും മൂന്നാറിന്റെ ഈ സുരക്ഷാ അന്തരീക്ഷത്തെ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കും.



