ബാലഗ്രാം, തേർഡ് ക്യാമ്പിൽ 80 കിലോ കുരുമുളക് മോഷ്ട്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

ബാലഗ്രാം, തേർഡ് ക്യാമ്പിൽ 80 കിലോ കുരുമുളക് മോഷ്ട്ടിച്ച കേസിൽ ബാലഗ്രാം, തേർഡ് ക്യാമ്പ്, പനച്ചിക്കൽ വീട്ടിൽ അജ്മൽ ഹുസൈൻ (31) അറസ്റ്റിലായി. കഴിഞ്ഞ മെയ് 27 ന് രാത്രിയില്‍ ഇയാളുടെ അയൽവാസിയുടെ വീടിന്റെ പിന്നിലെ കതക് കുത്തിപൊളിച്ചാണ് കുരുമുളക് മോഷ്ട്ടിച്ചത്. വീട്ടുകാർ വിദേശത്തായിരുന്നതിനാൽ മോഷണ വിവരം വീട്ടുകാർ മടങ്ങി എത്തിയപ്പോഴാണ് കൂരുമുളക് മോഷ്ട്ടിച്ച വിവരം അറിയുന്നത്. തുടർന്ന് കമ്പംമെട്ട് പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്. ഇയാൾ തൂക്കുപാലത്തെ ഒരു മലഞ്ചരക്ക് കടയിൽ വിറ്റ 37 കിലോ കുരുമുളകും കണ്ടെടുത്തു. മോഷണത്തിന് ശേഷം ആറന്മുളയിലുള്ള ഭാര്യ വീട്ടിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. കട്ടപ്പന ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി എ. നിഷാദ് മോന്റെ നിർദ്ദേശപ്രകാരം കമ്പംമെട്ട് പോലീസ് ആറന്മുളയിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ നെടുങ്കണ്ടം കോടതിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കട്ടപ്പന ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി എ. നിഷാദ് മോന്റെ നേതൃത്വത്തിൽ, കമ്പംമേട്ടു പോലീസ് ഇൻസ്പെക്ടർ രതീഷ് ഗോപാൽ, സബ് ഇൻസ്പെക്ടർമാരായ റ്റി ബിജു, പി. വി.മഹേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സൈദ് മുഹമ്മദ്, റിയാസ്, ഷമീർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്