KeralaLatest NewsLocal news

ജനവാസ മേഖലയില്‍ വീണ്ടും കൃഷി നാശം വരുത്തി കാട്ടുകൊമ്പന്‍ പടയപ്പ

മൂന്നാര്‍: ജനവാസമേഖലയില്‍ വീണ്ടും കൃഷി നാശം വരുത്തി കാട്ടുകൊമ്പന്‍ പടയപ്പ.മൂന്നാറിലെ തോട്ടം മേഖലയില്‍ കാട്ടുകൊമ്പന്‍ പടയപ്പയുടെ സാന്നിധ്യം തൊഴിലാളി കുടുംബങ്ങള്‍ക്ക് വലിയ തലവേദനയാവുകയാണ്. മഴക്കാലമാരംഭിച്ച് വനത്തിനുള്ളില്‍ തീറ്റയും വെള്ളവും വര്‍ധിച്ചിട്ടും കാട്ടുകൊമ്പന്‍ കാടുകയറാന്‍ തയ്യാറായിട്ടില്ല. ജനവാസമേഖലയില്‍ വീണ്ടും കാട്ടുകൊമ്പന്‍ കൃഷി നാശം വരുത്തി.

മൂന്നാര്‍ അരുവിക്കാട് എസ്റ്റേറ്റിലും പച്ചക്കാട് ഡിവിഷനിലുമാണ് കാട്ടാന ഇറങ്ങിയത്.പച്ചക്കാട് ഡിവിഷനില്‍ വാഴ കൃഷിക്ക് കാട്ടാന നാശം വരുത്തി. അരുവിക്കാട് എസ്റ്റേറ്റിലെ ഫാക്ടറിയുടെ മുമ്പിലൂടെയായിരുന്നു കാട്ടാന കടന്നു പോയത്. കഴിഞ്ഞ ദിവസങ്ങളിലൊക്കെയും സൈലന്റ് വാലി, ഗൂഡാര്‍വിള, നെറ്റിക്കുടി മേഖലകളിലായിരുന്നു കാട്ടാന ചുറ്റിത്തിരിഞ്ഞിരുന്നത്.

ജനവാസ മേഖലകളിലൂടെ ചുറ്റിത്തിരിയുന്ന കാട്ടുകൊമ്പന്‍ തൊഴിലാളി കുടുംബങ്ങളുടെ സ്വരൈ്യജീവിതം കെടുത്തുകയാണ്. മുന്‍കാലങ്ങളില്‍ ശാന്തസ്വഭാവമായിരുന്ന പടയപ്പ ഇപ്പോള്‍ ഇടക്കിടെ ആക്രമണം സ്വഭാവം പുറത്തെടുക്കുന്ന സ്ഥിതിയുണ്ട്. ഇതും തൊഴിലാളി കുടുംബങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!