
സ്വത്ത് തർക്കത്തെ തുടർന്ന് ചീനിക്കുഴിയിൽ മകനെയും മകന്റെ ഭാര്യയെയും രണ്ട് കൊച്ചുമക്കളെയും വീട്ടിൽ പൂട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ വിധി ശനിയാഴ്ച(ഓക്ടോബർ 25) പറയും. ബുധനാഴ്ച കേസ് പരിഗണിച്ചെങ്കിലും വിധി പറയുന്നത് 25-ലേക്ക് മാറ്റുകയായിരുന്നു. ഈ മാസം ആദ്യവാരമാണ് വാദം പൂർത്തിയാക്കിയത്. വിധി പറയാൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ഹൈക്കോടതി ഈ മാസം 31 വരെ സമയം നൽകിയിട്ടുണ്ട്. തൊടുപുഴ മുട്ടം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് ആഷ് കെ. ബാൽ ആണ് വിധി പറയുക.



