CrimeKeralaLatest NewsLocal news

സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം; മൂന്ന് മാസം പിന്നിടുമ്പോഴും കേസില്‍ തുമ്പ് കണ്ടെത്താനാകാതെ അന്വേഷണ സംഘം

മൂന്നാര്‍: മൂന്നാറില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം നടന്ന് മൂന്ന് മാസം പിന്നിടുമ്പോഴും കേസില്‍ തുമ്പ് കണ്ടെത്താനാകാതെ അന്വേഷണ സംഘം. കഴിഞ്ഞ ആഗസ്റ്റ് 23ന് പകലാണ് ചൊക്കനാട് തേയില ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന കന്നിമല ഫാക്ടറി ഡിവിഷനില്‍ രാജപാണ്ടിയെ ക്വാര്‍ട്ടേഴ്‌സില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തലയിലും കഴുത്തിലുമായി 9 വെട്ടുകളേറ്റാണ് ഇയാള്‍ കൊല്ലപ്പെട്ടത്.

കൊലപാതകം നടന്ന് മൂന്ന് മാസം പിന്നിടുമ്പോഴും കേസില്‍ തുമ്പ് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25,000 രൂപ പാരിതോഷികം, രഹസ്യവിവരം നല്‍കുന്നതിനായി ഇന്‍ഫര്‍മേഷന്‍ ബോക്‌സുകള്‍ സ്ഥാപിക്കല്‍, 150ലധികം പേരെ ചോദ്യം ചെയ്യല്‍, നൂറിലേറെ പേരുടെ ഫോണ്‍ കോളുകളുടെ പരിശോധന എന്നിവയും പോലീസ് നടത്തിയിരുന്നു.

കൃത്യത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തുന്നതിനായി മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയും പൊലീസ് നടത്തിയിരുന്നു.പക്ഷെ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരിപ്പോഴും കാണാമറയത്ത് തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!