KeralaLatest NewsLocal news

സ്വതന്ത്ര അംഗത്തിന്റെ നിലപാട് പള്ളിവാസലില്‍ നിര്‍ണ്ണായകം;ഇടതുപക്ഷത്തിനൊപ്പമെന്ന് വര്‍ഗ്ഗീസ് കാവുങ്കല്‍

അടിമാലി:പള്ളിവാസല്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ നിന്നായിരുന്നു വര്‍ഗ്ഗീസ് കാവുങ്കല്‍ സ്വതന്ത്ര അംഗമായി മത്സരത്തിനിറങ്ങിയത്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വിജയം വര്‍ഗ്ഗീസിനൊപ്പം നിന്നു.അതിനൊപ്പം പള്ളിവാസല്‍ പഞ്ചായത്ത് ആര് ഭരിക്കണമെന്ന കാര്യം വര്‍ഗ്ഗീസ് കാവുങ്കലിന്റെ നിലപാടിനൊപ്പമായി എന്നതും ശ്രദ്ധേയമായി. 14 സീറ്റുകളാണ് പഞ്ചായത്തില്‍ ആകെയുള്ളത്.

ഇതില്‍ 7 സീറ്റുകളില്‍ യുഡിഎഫും 6 സീറ്റുകളില്‍ എല്‍ഡിഎഫും വിജയിച്ചു. 7 സീറ്റുകളുള്ള യുഡിഎഫിനൊപ്പം വര്‍ഗ്ഗീസ് നിന്നാല്‍ പഞ്ചായത്തിലെ ഭരണം യുഡിഎഫിനാകും. വര്‍ഗ്ഗീസിന്റെ പിന്തുണ എല്‍ഡിഎഫിനെങ്കില്‍ സീറ്റുകളുടെ എണ്ണം എല്‍ഡിഎഫിനും യുഡിഎഫിനും ഏഴ്, ഏഴ് എന്ന നിലയിലാവുകയും നറുക്കെടുപ്പിലൂടെ പഞ്ചായത്ത് ഭരണം നിശ്ചയിക്കേണ്ടി വരികയും ചെയ്യും. താനും തന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചവരും ഇടതുപക്ഷ ആഭിമുഖ്യമുള്ളവരാണെന്നും ഇക്കാര്യം കൊണ്ടു തന്നെ തന്റെ പിന്തുണ ഇടതുപക്ഷത്തിനായിരിക്കുമെന്നുമാണ് വര്‍ഗ്ഗീസ് കാവുങ്കലിന്റെ നിലപാട്.


22 വോട്ടിനാണ് വര്‍ഗ്ഗീസ് കാവുങ്കല്‍ ഇത്തവണ വിജയം കരസ്ഥമാക്കിയത്. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരത്തിനിറങ്ങിയ വര്‍ഗ്ഗീസന്ന് 21 വോട്ടിന് പരാജയപ്പെട്ടിരുന്നു.21 വോട്ടിനെക്കാള്‍ ഒരു വോട്ട് അധികം നേടിയാണ് ഇത്തവണ വര്‍ഗ്ഗീസ് വിജയിച്ചത് എന്നത് മറ്റൊരു കൗതുകം. 7 സ്ഥാനാര്‍ത്ഥികളായിരുന്നു ഇത്തവണ പള്ളിവാസല്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ മത്സര രംഗത്ത് ഉണ്ടായിരുന്നത്. 226 വോട്ടുകളാണ് വര്‍ഗ്ഗീസ് കാവുങ്കലിന് ആകെ ലഭിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!