CrimeKeralaLatest News

ഒമ്പതാംക്ലാസ് വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, പെണ്‍കുട്ടി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത

മലപ്പുറം: ഒമ്പതാംക്ലാസ് വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, പെണ്‍കുട്ടി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത; പീഡിപ്പിച്ചു കൊന്നത് കൈകള്‍ കെട്ടിയിട്ട്…കരുവാരക്കുണ്ടില്‍ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ നടുക്കുന്ന വിവരങ്ങള്‍ പുറത്ത്..പ്ലസ് വണ്‍ വിദ്യാർത്ഥിയായ 16-കാരൻ പെണ്‍കുട്ടിയെ അതിക്രൂരമായ പീഡനത്തിന് ഇരയാക്കിയ ശേഷമാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രതി മാരകമായ ലഹരിക്ക് അടിമയാണെന്നും ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.

വാണിയമ്പലം-തൊടിയപ്പുലം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള കുറ്റിക്കാട്ടില്‍ വെച്ചാണ് കൊലപാതകം നടന്നത്. പെണ്‍കുട്ടിയുടെ കൈകള്‍ സ്വന്തം വസ്ത്രം ഉപയോഗിച്ച്‌ പുറകിലേക്ക് കെട്ടിയിട്ട ശേഷമാണ് പ്രതി പീഡിപ്പിച്ചത്. ക്രൂരമായ മർദനമേറ്റ പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ട്.പീഡനത്തിന് ശേഷം കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. യൂണിഫോം ധരിച്ച നിലയിലായിരുന്നു മൃതദേഹം.പ്രതി മാരകമായ ലഹരിമരുന്നുകള്‍ക്ക് അടിമയാണെന്ന് പോലീസ് കണ്ടെത്തി. കൃത്യത്തിന് ശേഷവും ഇയാള്‍ യാതൊരു ഭാവമാറ്റവുമില്ലാതെയാണ് പെരുമാറിയത്.

വ്യാഴാഴ്ച സ്കൂളിലേക്ക് പോയ പെണ്‍കുട്ടി സുഹൃത്തായ 16-കാരനൊപ്പം പോവുകയായിരുന്നു. തൊടിയപ്പുലത്ത് എത്തിയ ശേഷം ഉടൻ വീട്ടിലെത്തുമെന്ന് പെണ്‍കുട്ടി അമ്മയെ ഫോണില്‍ വിളിച്ച്‌ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം നടന്നതെന്ന് കരുതുന്നു. കൊലപാതകത്തിന് ശേഷം കൈകളില്‍ രക്തക്കറയുമായി സമീപത്തെ വീട്ടിലെത്തി പ്രതി വെള്ളം ചോദിച്ചിരുന്നു. വീണതാണെന്നായിരുന്നു അന്ന് നല്‍കിയ വിശദീകരണം.

പെണ്‍കുട്ടിയെ കാണാതായതോടെ കുടുംബം പോലീസില്‍ പരാതി നല്‍കി. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം നടത്തുന്നതിനിടെ, മൃതദേഹം കണ്ട വിവരം പോലീസിനെ ആദ്യം അറിയിച്ചതും പ്രതി തന്നെയാണ്. എന്നാല്‍ മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധയില്‍പ്പെട്ട പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ക്രൂരതയുടെ ചുരുളഴിഞ്ഞത്.
മുമ്പ് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയതിന് ഈ ആണ്‍കുട്ടിക്കെതിരെ അമ്മ പരാതി നല്‍കിയിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!