KeralaLatest NewsLocal news

രവീന്ദ്രന്‍ പട്ടയ നടപടി; ദേവികുളത്ത് സ്ഥാപിച്ച സ്‌പെഷ്യല്‍ ഓഫീസില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് പരാതി

മൂന്നാര്‍: രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കി പുതിയത് നല്‍കാനുള്ള നടപടികള്‍ക്കായി ഒരു വര്‍ഷം മുന്‍പ് ദേവികുളത്ത് സ്ഥാപിച്ച സ്‌പെഷ്യല്‍ ഓഫീസില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് പരാതി. തഹസില്‍ദാര്‍ അടക്കം 11 ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒരു വര്‍ഷം മുന്‍പാണ് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയമിച്ചത്. രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കുക, പുതിയ അപേക്ഷകള്‍ സ്വീകരിച്ച് അര്‍ഹരായവരെ കണ്ടെത്തുക, ഭൂമി കണ്ടെത്തി അളന്ന് തിട്ടപ്പെടുത്തുക, പു തിയ പട്ടയത്തിനുള്ള നടപടികള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കുക തുടങ്ങിയവയായിരുന്നു ഒരു വര്‍ഷം മുന്‍പ് ദേവികുളത്ത് സ്ഥാപിച്ച സ്‌പെഷ്യല്‍ ഓഫീസിന്റെ ലക്ഷ്യം.

ദേവികുളത്തെ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷല്‍ റവന്യു ഓഫിസിനുള്ളിലെ ചെറിയ സൗകര്യത്തിലാ ണ് പ്രത്യേക സംഘത്തിനും ഓഫിസ് അനുവദിച്ചത്. എന്നാല്‍ ഈ ഓഫീസില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്നാണ് പരാതി. നിലവില്‍ ഈ കെട്ടിടം കാട് കയറി മൂടുന്ന സ്ഥിതിയിലാണുള്ളത്.

ഓഫീസ് തുറന്നെങ്കിലും താലൂക്കിലെ 9 വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന രവീന്ദ്രന്‍ പട്ടയം റദ്ദാക്കുന്ന ഭൂമി പരിശോധിക്കാന്‍ പോകാനുള്ള വാഹനം,  മറ്റ് അടിസ്ഥാന സൗക ര്യങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല.
ഓഫിസിലെ സൗകര്യമില്ലായ്മ കാരണം അഞ്ച് ഉദ്യോഗസ്ഥര്‍ ഇതിനോടകം മടങ്ങിപ്പോയി. നിലവില്‍ ആറു പേരാണ് ഓഫിസിലുള്ളത്.

ഏറ്റവും പ്രധാനപ്പെട്ട ഭൂമി പരി ശോധനയും സര്‍വേയും നടത്താന്‍ പോലും ഉദ്യോഗസ്ഥര്‍ ക്കു കഴിയുന്നില്ല.1964ലെ ഭൂപതിവ് ചട്ടപ്രകാരം കൈവശഭൂമിക്ക് പട്ടയം നല്‍കുന്നത് തടഞ്ഞു കൊണ്ട് 2024 ജനുവരി 10ന് ഹൈക്കോടതി ഉത്തരവിട്ടതോടെ രവീന്ദ്രന്‍ പട്ടയങ്ങള്‍ക്കു പകരം പട്ടയം നല്‍കുന്ന പ്രവര്‍ത്തനങ്ങളും നിലച്ചു കിടക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!