KeralaLatest NewsLocal news

മൂന്നാറില്‍ വലിയ തുക മുടക്കിയ കുടിവെള്ള പദ്ധതി പാതിവഴിയില്‍ നിലച്ചു

മൂന്നാര്‍: മൂന്നാറില്‍ വലിയ തുക മുടക്കിയ കുടിവെള്ള പദ്ധതി പാതിവഴിയില്‍ നിലച്ചു.ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ 2019ലാണ് മൂന്നാര്‍ ടൗണിന് സമീപവും ഒരു കിലോമീറ്റര്‍ മുകളില്‍ മുതുവാന്‍പാറ ഭാഗത്തും കന്നിമലയാറിന് കുറുകെ 2 തടയണകള്‍ നിര്‍മ്മിക്കുന്ന ജോലികള്‍ക്ക് തുടക്കമിട്ടത്.നിര്‍മ്മാണം 2022 മാര്‍ച്ചില്‍ പൂര്‍ത്തിയായി.ശുദ്ധജലക്ഷാമം രൂക്ഷമായ മൂന്നാര്‍ ടൗണ്‍, കോളനി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാനുള്ളതായിരുന്നു പദ്ധതി.എന്നാല്‍ പദ്ധതി പാതിവഴിയില്‍ നിലച്ചതോടെ ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച തടയണകള്‍ ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായി.നബാര്‍ഡ് ഫണ്ട് ഉപയോഗിച്ചാണ് ചെറുകിട ജലസേചന വകുപ്പ് ബണ്ടുകള്‍ സ്ഥാപിച്ചത്.

കന്നിമലയാറ്റിലെ വെള്ളം തടഞ്ഞുനിര്‍ത്തി ടാങ്കില്‍ സംഭരിച്ച് വിതരണം ചെയ്യാനുള്ളതായിരുന്നു പദ്ധതി. ഇത് പഞ്ചായത്തിന് കൈമാറുമെന്നും ടാങ്കും പൈപ്പുകളും സ്ഥാപിച്ച് പഞ്ചായത്ത് ജലവിതരണം നടത്തണമെന്നുമായിരുന്നു ധാരണ. എന്നാല്‍ പദ്ധതി പ്രായോഗികമല്ലെന്നും വന്‍ പണച്ചെലവ് വരുമെന്നും ചൂണ്ടിക്കാട്ടി പഞ്ചായത്ത് പിന്‍മാറി. ഇതോടെ ഈ തടയണകള്‍ ഉപയോഗ ശൂന്യമായി നിലയിലായി. പദ്ധതി പ്രായോഗികമാണോയെന്ന് മതിയായ പഠനം നടത്താതെ തടയണകള്‍ സ്ഥാപിച്ചത് തിരിച്ചടിയായെന്നാണ് ആക്ഷേപം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!