
കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വിജിലൻസ് പിടിയിലായി. അലക്സ് മാത്യുവാണ് തിരുവനന്തപുരത്ത് വെച്ച് വിജിലൻസ് സ്പെഷ്യൽ യൂണിറ്റ് 1 ന്റെ വലയിൽ വീണത്. കവടിയാർ സ്വദേശി മനോജ് നൽകിയ പരാതിയിലാണ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. IOC പനമ്പള്ളി നഗർ ഓഫീസിലെ സെയിൽ ഡെപ്യൂട്ടറി ജനറൽ മാനേജറാണ് പിടിയിലായ അലക്സ് മാത്യു.ഗ്യാസ് ഏജൻസിയിലേക്ക് ലോഡ് ലഭിക്കാനായി പണം നൽകണമെന്ന് പലതവണ ഉദ്യോഗസ്ഥൻ മനോജിനോട് ആവശ്യപ്പെട്ടിരുന്നു. പണം നൽകിയില്ലെങ്കിൽ മനോജിന്റെ കടയ്ക്കലിലെ ഏജൻസിയിൽ നിന്ന് ഉപഭോക്താക്കളെ മറ്റ് ഏജൻസികളിലേക്ക് മാറ്റുമെന്നും അത് വേണ്ടെങ്കിൽ 10,00000 രൂപ നൽകണമെന്നും അലക്സ് ആവശ്യപ്പെട്ടു. ഇത് പ്രകാരം കൈക്കൂലി പണത്തിലെ വിഹിതമായ 2 ലക്ഷം രൂപ കൈപ്പറ്റാൻ മനോജിൻ്റെ കവടിയാറിലെ വീട്ടിലെത്തിയപ്പോഴാണ് തന്ത്രപരമായി വിജിലൻസ് അറസ്റ്റ് ചെയ്തത്. മറഞ്ഞുനിന്ന വിജിലൻസ് ഉദ്യോഗസ്ഥ ർ ഇയാളെ ഇതേ വീട്ടിൽ വച്ച് പിടികൂടുകയായിരുന്നു. അലക്സ് മാത്യുവിന്റെ വാഹനത്തിൽ നിന്നും ഒരു ലക്ഷം രൂപ കൂടി കണ്ടെടുത്തു.