KeralaLatest NewsLocal news

ഇരവികുളം ദേശീയ ഉദ്യാനത്തിന് 50 വയസ്സ്

മൂന്നാര്‍: വരയാടുകളുടെയും നീലക്കുറിഞ്ഞികളുടെയും ആവാസ കേന്ദ്രമായ ഇരവികുളം ദേശീയ ഉദ്യാനത്തിന് 50 വയസ്സ്. 1975 മാര്‍ച്ച് 31 നാണ് ആനമുടിയും ചുറ്റുമുള്ള പ്രദേശങ്ങളും ഉള്‍പ്പെടുന്ന പ്രദേശത്തെ വന്യജീവി സങ്കേതമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 1978 ല്‍ ഇരവികുളം സംസ്ഥാനത്തെ ആദ്യ ദേശീയ ഉദ്യാനമായി. 97 ചതുരശ്ര കിലോമീറ്ററാണ് ഇരവികുളം ദേശിയോദ്യാനത്തിന്റെ വിസ്തീര്‍ണം. ഈ പ്രദേശം പണ്ടുകാലത്ത് തേയില വ്യവസായത്തിനെ ത്തിയ ഇംഗ്ലീഷുകാരുടെ വേട്ടയാടല്‍ കേന്ദ്രമായിരുന്നു. 1895 ല്‍ ഈ പ്രദേശം ഹൈറേഞ്ച് ഗെയിം പ്രിസര്‍വേഷന്‍ അസോസിയേഷന്‍ സംരക്ഷിത പ്രദേ ശമാക്കി. 1971ല്‍ സര്‍ക്കാര്‍ മിച്ചഭൂമിയായി ഏറ്റെടു ത്ത പ്രദേശത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് 1975 ല്‍ വന്യജീവി സംരക്ഷിത പ്രദേശമായി പ്രഖ്യാ പിക്കുകയായിരുന്നു.

വംശനാശ ഭീഷണി നേരിടുന്നതും ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമത്തില്‍ ഒന്നാം പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതുമായ വരയാട്, സിംഹവാലന്‍ കുരങ്ങ്, മാന്‍, കാട്ടുപോത്ത്, കടുവ, പുലി എന്നിവയും 15 ലധികം തരത്തിലുള്ള നീലക്കുറിഞ്ഞികളും മറ്റ് അപൂര്‍വ സസ്യജാ ലകങ്ങളും നിറഞ്ഞതാണ് ഇരവികുളം. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി സ്ഥിതി ചെയ്യുന്നത് ഇരവികുളത്താണ്. പുല്‍മേട്, കുറ്റിച്ചെടി, ചോലവനം എന്നിങ്ങനെ തികച്ചും വ്യത്യസ്തമായ സസ്യജാലകങ്ങള്‍ ഇരവികുളത്തിന്റെ പ്രത്യേകതയാണ്. പ്രധാന വിനോദസഞ്ചാരകേന്ദ്രമായ രാജമല ഇരവികുളം ദേശീയ ഉദ്യാനത്തിലാണ് സ്ഥിതി ചെയ്യുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!