KeralaLatest NewsLocal news

മറയൂര്‍ കാന്തല്ലൂരില്‍ വീണ്ടും കാട്ടാനകള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നു

മറയൂര്‍: കാന്തല്ലൂര്‍ മേഖലയില്‍ വീണ്ടും കാട്ടാനകള്‍ കര്‍ഷകരുടെ ഉറക്കം കെടുത്തുകയാണ്. ഇടവേളക്ക് ശേഷം വീണ്ടും ആനകള്‍ കൂട്ടത്തോടെ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നതാണ് പ്രതിസന്ധിയാകുന്നത്. കഴിഞ്ഞദിവസം കാന്തല്ലൂര്‍ ഗുഹനാഥപുരത്ത് കാട്ടാനകള്‍ ചോളവും ഉരുളക്കിഴങ്ങും ബീന്‍സുമടക്കമുള്ള കൃഷി വിളകള്‍ നശിപ്പിച്ചു. റിസോര്‍ട്ടുകളുടെ കോമ്പൗണ്ടിനുള്ളില്‍ കയറിയും കാട്ടാനകള്‍ നാശം വരുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മറയൂര്‍, കാന്തല്ലൂര്‍ മേഖലയില്‍ കാട്ടാന ശല്യം അതിരൂക്ഷമാകുകയും വലിയ പ്രതിഷേധമുയരുകയും ചെയ്തിരുന്നു. ജനരോഷം കടുത്തതോടെ വനംവകുപ്പ് ആനകളെ ഏറെ ശ്രമകരമായി വനത്തിലേക്ക് തുരത്തിയിരുന്നു.ഇതിന് ശേഷമാണിപ്പോള്‍ വീണ്ടും സമാനരീതിയില്‍ കാട്ടാന ശല്യം വര്‍ധിച്ചിട്ടുള്ളത്.

വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന  പാമ്പന്‍പാറ, പുതുവെട്ട്, പെരടിപള്ളം, വേട്ടക്കാരന്‍ കോവില്‍, ശിവന്‍ പന്തി വഴിയാണ് കാട്ടാനകള്‍ ജനവാസ മേഖലകളിലേക്ക് എത്തുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞദിവസം പെരടിപള്ളത്ത് ഒരു വീടിനരികിലെത്തി കാട്ടാനകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഈ പാതയില്‍ വനപാലകര്‍ നിരീക്ഷണം നടത്തി കാട്ടാനകള്‍ ജനവാസ മേഖലയില്‍ ഇറങ്ങുന്നത് പ്രതിരോധിക്കണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.പോയ വര്‍ഷമുണ്ടായ കാട്ടാന ശല്യത്തില്‍ കര്‍ഷകര്‍ക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നു.ഇത്തവണയും സമാന സാഹചര്യം ആവര്‍ത്തിക്കുമോയെന്ന ആശങ്ക കര്‍ഷകര്‍ക്കുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!