
അമ്മ പുഴയിലെറിഞ്ഞ് കൊന്ന എറണാകുളം തിരുവാങ്കുളത്തെ കല്യാണിക്ക് നൊമ്പരത്തോടെ വിട നൽകി നാട്. നൂറു കണക്കിനാളുകളാണ് കല്യാണിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. വൈകിട്ട് തിരുവാണിയൂർ പഞ്ചായത്ത് ശ്മശാനത്തിലായിരുന്നു സംസ്കാരം. കല്യാണിയുടെ ചേതനയറ്റ ശരീരം മറ്റക്കുഴിയിലെ വീട്ടിലെത്തിച്ചപ്പോൾ അവിടമൊരു സങ്കടക്കടലായി മാറി. കല്യാണിയെ അവസാനമായി കാണാൻ നാടൊന്നാകെ ഒഴുകിയെത്തി.
പോസ്റ്റുമോർട്ടത്തിന് ശേഷം അച്ഛൻ സുഭാഷിന്റെ വീട്ടിലാണ് കല്യാണിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചത്. കല്യണിക്ക് വിട നൽകാൻ അങ്കണവാടിയിലെ കൂട്ടുകാരും ടീച്ചർമാരും എത്തിയത് വൈകാരിക രംഗമായി. തിരുവാണിയൂരിലെ പൊതുശ്മശാനത്തിൽ വൈകിട്ട് അഞ്ചിനായിരുന്നു സംസ്കാരം.