KeralaLatest NewsLocal news

വരയാടുകളുടെ കണക്കെടുപ്പുമായി  വനംവകുപ്പ്

മൂന്നാര്‍: മൂന്നാര്‍ ഇരവികുളം ദേശീയ ഉദ്യാനം സ്ഥാപിച്ച് 50 വര്‍ഷം തികയുന്നതിന്റെ ഭാഗമായി വിപുലമായ വരയാടുകളുടെ കണക്കെടുപ്പിന് തയ്യാറെടുത്ത് വനംവകുപ്പ്. വരുന്ന ഇരുപത്തിയേഴാം തീയതി വരെയാണ് കണക്കെടുപ്പ് നടത്തുക. കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള സംരക്ഷിത വനമേഖലകള്‍ക്ക് അകത്തും പുറത്തുമുള്ള വരയാടുകളുടെ ആവാസവ്യവസ്ഥ നിലനില്‍ക്കുന്ന മുഴുവന്‍ മേഖലകളിലും ഒരേസമയം കണക്കെടുപ്പ് നടത്തുന്നതിനാണ് കേരളവും തമിഴ്‌നാടും ചേര്‍ന്ന് തീരുമാനിച്ചിരിക്കുന്നത്.  കേരളത്തിലെ 89 സെന്‍സസ് ബ്ലോക്കുകളിലും തമിഴ്‌നാട്ടിലെ 176 സെന്‍സസ് ബ്ലോക്കുകളിലും തുടര്‍ച്ചയായി നാലുദിവസം കണക്കെടുപ്പ് നടത്തും. കണക്കെടുപ്പിനായി ക്യാമറ ട്രാപ്പുകളും ഉപയോഗിക്കും. പരിചയസമ്പന്നരായ വനംവകുപ്പ് ഉദ്യോഗസ്ഥരും വന്യജീവി കണക്കെടുപ്പില്‍ പ്രാവീണ്യമുള്ള വോളണ്ടിയര്‍മാരും ഉള്‍പ്പെടെ 1300 ഓളം പേരാണ് സെന്‍സസ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

സെന്‍സസ് ടീം അംഗങ്ങള്‍ അതാത് ബ്ലോക്കുകളില്‍ ക്യാമ്പ് ചെയ്ത കണക്കെടുപ്പ് പൂര്‍ത്തീകരിക്കും എന്നും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. അറേബ്യയിലും ഹിമാലയത്തിലും പശ്ചിമഘട്ടത്തിലും ആയി ലോകത്തില്‍ തന്നെ ചുരുക്കം മേഖലകളില്‍ മാത്രം കാണപ്പെടുന്ന നീലഗിരി താര്‍ എന്ന വരയാടുകളുടെ ഏറ്റവും ആരോഗ്യപൂര്‍ണമായ ആവാസ വ്യവസ്ഥ നിലനില്‍ക്കുന്നത് മൂന്നാറിലെ ഇരവികുളം ദേശീയ ഉദ്യാനത്തില്‍ ആണ്. വംശനാശ ഭീഷണി നേരിടുന്ന ഇവയുടെ നിലനില്‍പ്പ് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് കൃത്യമായ കണക്കെടുപ്പ് നടത്തി സംരക്ഷണം ഉറപ്പാക്കുന്നതിന് വേണ്ടിയിട്ടുള്ള നടപടികളിലേക്ക് സംസ്ഥാന വനം വകുപ്പ് നീങ്ങുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!