KeralaLatest NewsLocal news

പൊതുശ്മശാനത്തിന് സമീപം മാലിന്യ നിക്ഷേപം നടത്താന്‍ ലക്ഷ്യമിട്ടിട്ടില്ലെന്ന് അടിമാലി ഗ്രാമപഞ്ചായത്തധികൃതര്‍

അടിമാലി: കൂമ്പന്‍പാറയില്‍ പ്രവര്‍ത്തിക്കുന്ന പൊതുശ്മശാനത്തിന് സമീപം മാലിന്യ നിക്ഷേപം നടത്താന്‍ ലക്ഷ്യമിട്ടിട്ടില്ലെന്ന് അടിമാലി ഗ്രാമപഞ്ചായത്തധികൃതര്‍. അടിമാലി ഗ്രാമപഞ്ചായത്തിന് കീഴില്‍ കൂമ്പന്‍പാറയില്‍ പ്രവര്‍ത്തിക്കുന്ന പൊതുശ്മശാനത്തിന് സമീപം മാലിന്യം നിക്ഷേപിക്കാന്‍ പഞ്ചായത്ത് നീക്കം നടത്തുന്നുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം ബി ജെ പി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ ഗ്രാമപഞ്ചായത്ത് നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. പൊതുശ്മശാനത്തിന് സമീപം മാലിന്യ നിക്ഷേപം നടത്താന്‍ പഞ്ചായത്ത് ലക്ഷ്യമിട്ടിട്ടില്ലെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം പറഞ്ഞു.ഈ പ്രദേശത്ത് പാര്‍ക്ക് നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടികളുമായി ഗ്രാമപഞ്ചായത്ത് മുമ്പോട്ട് പോകുകയാണ്. ശ്മശാനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കുന്നതിനും ചില വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും പഞ്ചായത്ത് ലക്ഷ്യമിട്ടിട്ടുണ്ടെന്നും അനസ് ഇബ്രാഹിം വ്യക്തമാക്കി.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ശാന്തി കവാടമെന്ന പേരില്‍ അടിമാലി ഗ്രാമപഞ്ചായത്ത് കൂമ്പന്‍പാറയില്‍ പൊതുശ്മശാനം തുറന്നത്. അടിമാലിയില്‍ നിന്നുമാത്രമല്ല സമീപ മേഖലകളില്‍ നിന്നുള്ള ആളുകളും സംസ്‌ക്കര ചടങ്ങുകള്‍ക്കായി ഈ പൊതു ശ്മശാനത്തെ ആശ്രയിക്കുന്നുണ്ട്. ഈ ഒരു സാഹചര്യം നില നില്‍ക്കെ പൊതുശ്മശാന പരിസരം മാലിന്യ നിക്ഷേപ കേന്ദ്രമാക്കാന്‍ പഞ്ചായത്ത് നീക്കം നടത്തുന്നുവെന്നായിരുന്നു ബി ജെ പിയുടെ ആരോപണം. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ ഗ്രാമപഞ്ചായത്ത് നിലപാട് വ്യക്തമാക്കിയിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!