KeralaLatest NewsLocal news

രോഗികളായ വയോധികയെയും മകനെയും പ്രതിസന്ധിയിലാക്കി കേരള ബാങ്കിന്റെ ജപ്തി നടപടി

അടിമാലി: രോഗികളായ വയോധികയെയും മകനെയും പ്രതിസന്ധിയിലാക്കി കേരള ബാങ്കിന്റെ ജപ്തി നടപടി. രോഗികളായ വയോധികയെയും മകനെയും പ്രതിസന്ധിയിലാക്കി കഴിഞ്ഞ ദിവസമായിരുന്നു അടിമാലി വടക്കേശല്യാംപാറയില്‍ കേരള ബാങ്കിന്റെ ജപ്തി നടപടി ഉണ്ടായത്. വടക്കേശല്യാംപാറ സ്വദേശിനി നാച്ചിയും മകന്‍ ഹംസയുമാണ് കേരള ബാങ്ക് വീട് ജപ്തി ചെയ്തതോടെ പെരുവഴിയിലായത്. നാച്ചി നിത്യരോഗിയാണ്. പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ല. മകന്‍ ഹംസയും രോഗാവസ്ഥയിലുള്ളയാളാണ്. ഉടുവസ്ത്രം മാത്രമായി വീട്ടില്‍നിന്ന് ഇവര്‍ക്ക് ഇറങ്ങേണ്ടി വന്നെന്നും വീട്ടിലുള്ള മറ്റൊന്നും എടുക്കാന്‍ പോലും അധികൃതര്‍ സമ്മതിച്ചില്ലെന്നുമാണ് പരാതി.

നാച്ചിയും മകനും താമസിച്ച് വന്നിരുന്ന വീടും പുരയിടവും ഈടാക്കിയെടുത്ത വായ്പ കുടിശ്ശികയുടെ പേരിലാണ് ബാങ്കിന്റെ നടപടിയെന്നാണ് വിവരം. എന്നാല്‍ വായ്പയുടെ കാര്യത്തിലും ഭൂമിയുടെ ഉടമസ്ഥതയുടെ കാര്യത്തിലും ഇവര്‍ ചില പരാതികള്‍ ഉന്നയിക്കുന്നുണ്ട്. വീട് ജപ്തി ചെയ്ത് പൂട്ടി പോയ ശേഷം വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് വീട്ടിലെ ചില സാധന സാമഗ്രികള്‍ അജ്ഞാതര്‍ എടുത്തുകൊണ്ടു പോയെന്ന പരാതിയും ഇവര്‍ക്കുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അടിമാലി ടൗണിലെ ഒരു വ്യാപാരിയും കേരള ബാങ്കിന്റെ ജപ്തി നടപടി നേരിടുകയും വ്യാപാരി വലിയ പ്രതിസന്ധി അഭിമുഖീകരിക്കുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!