ട്രെയിനിന് നേരെ കല്ലേറ്, കർശനമായ നിയമം കൊണ്ടുവരും; അതിക്രമം കാണിക്കുന്നവരെ പൂട്ടിക്കെട്ടും’; സുരേഷ് ഗോപി

‘ട്രെയിനിന് നേരെ അതിക്രമം കാണിക്കുന്നവരെ പൂട്ടിക്കെട്ടുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ട്രെയിനിന് നേരെ കല്ലേറ് കർശനമായ നിയമം കൊണ്ടുവരും. പരിക്കേറ്റ് ആശുപത്രിയിൽ തുടരുന്ന വിദ്യാർത്ഥിയ്ക്ക് എല്ലാം സംരക്ഷണവും ഉറപ്പ് വരുത്തും.തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വിദ്യാർത്ഥിക്ക് ധനസഹായം ഉൾപ്പെടെ നൽകുന്നതിനെക്കുറിച്ച് പറയാൻ കഴിയില്ല, പക്ഷേ കുട്ടിയുടെ സംരക്ഷണം ഉറപ്പ് വരുത്തിയിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അത്ഭുതങ്ങൾ വിരിയുമെന്നും അദ്ദേഹം പറഞ്ഞു.കൃത്യമായ കണക്ക് നല്കിയാല് എഫ്സിആര്‍എ കുഴപ്പമുണ്ടാകില്ലെന്നും ക്രൈസ്തവ സഭകള്‍ക്ക് പേടിയില്ലെന്നും സുരേഷ് ഗോപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബിഷപ്പുമാര്‍ക്ക് ഓഡിയോ സന്ദേശം അയച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. സഭകൾ ആശങ്ക ഒരു ആശങ്കയും ഇല്ല. ഇത് ക്രൈസ്തവൻ, ഹിന്ദു, സിഖ്, ബുദ്ധ എന്നിങ്ങനെയുള്ള പ്രശ്നമല്ല.
ഇത് ഇന്ത്യൻ ജനതയുടെ സംരക്ഷണത്തിനു വേണ്ടിയാണ്. ഉപ്പ് തിന്നവൻ വെള്ളം കുടിക്കും എന്നാണ് പിണറായി വിജയനും ഉമ്മൻ ചാണ്ടിയും പറഞ്ഞിരുന്നത്. ഏത് ജാതി വിഭാഗത്തില്‍ ആയാലും ഈ സംവിധാനത്തെ ദുരുപയോഗം ചെയ്തവർ മാത്രം പേടിച്ചാൽ മതി. ഒരു ക്രിസ്തീയ സഭയ്ക്കും പേടിയില്ല. അവർക്ക് കൃത്യമായി കണക്ക് കൊടുത്തിട്ടുണ്ട്. ഭയവും ജാഗ്രതയും വേണ്ടെന്നും അദ്ദേഹം പറഞ്ഞു



