സർക്കാരിന്റെ 100 ദിവസങ്ങളിൽ ജനങ്ങൾ സംതൃപ്തർ, ഓണഘോഷം ഉൾപ്പടെ വലിയ വിജയം; വൈദ്യുതി പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്ന് മന്ത്രി സണ്ണി ജോസഫ്

സർക്കാരിന്റെ 100 ദിവസങ്ങളിൽ ജനങ്ങൾ സംതൃപ്തർ ആണെന്ന് പൊതുവെ ഉള്ള വിലയിരുത്തലെന്ന് മന്ത്രി സണ്ണി ജോസഫ്. ഓണഘോഷം ഉൾപ്പടെ വലിയ വിജയം. കേരളത്തിലെ നിലവിൽ രാഷ്ട്രീയ കാര്യങ്ങളും, സർക്കാർ കാര്യങ്ങളും ചർച്ച ചെയ്തു. വൈദ്യുതി പ്രതിസന്ധി രാഷ്ട്രീയ കാര്യ സമിതി ചർച്ച ചെയ്തു.പരിഹരിക്കാൻ ഉള്ള പദ്ധതികൾ ആവിഷ്കരിക്കാൻ ചർച്ച ചെയ്തു. സംഘടന പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചു. റെയിൽവേ വിഭജനം, കോൺഗ്രസ് സമരങ്ങൾ വൻ വിജയം. BJP യുടെ തീരുമാനങ്ങൾ അണികളിൽ തന്നെ അതൃപ്തി ഉണ്ടാക്കി.
സർക്കാരിന്റെ ബോർഡ് കോര്പറേഷൻ നിയമനങ്ങൾ ഉടൻ ഉണ്ടാകും.സർക്കാരിന്റെ പാർട്ടിയുമായില്ല ഏകോപനം ശക്തിപ്പെടുത്തും. സിപിഐഎം തിരഞ്ഞെടുപ്പ് തോൽവി പരസ്യമായി അംഗീകരിച്ചത്. സിപിഐ എം തളിപ്പറമ്പിലും പയ്യോളിനും പിണറായി വിജയൻ നടത്തിയ പ്രസംഗം ജനാധിപത്യവിരുദ്ധമാണ്. പി എം ശ്രീ – കേരളത്തിന്റെ മതേതര സ്വഭാവത്തെ മുൻ നിർത്തി തന്നെ ആവുമെന്നും അദ്ദേഹം പറഞ്ഞു.
മദ്യ നയം – പാർട്ടിയുടെ തീരുമാനം തന്നെയാണ് സർക്കാർ സ്വീകരിക്കുക എന്ന് അറിയിച്ചിട്ടുണ്ട്. സിപിഐ പാർട്ടിക്ക് അകത്തു നിന്ന് തന്നെ അവകാശം നേടാനുള്ള പോരാട്ടത്തിൽ ആണ്. അതിൽ വിജയിക്കും എന്ന് പ്രതീക്ഷിക്കുന്നു. വന്ദേമാതരം ആലപിച്ചത്, ഉപരാഷ്ട്രപതിയുടെ പ്രോട്ടോകോൾ. ബിജെപിയുടെ വർഗീയ അജണ്ടക്ക് കൂട്ടു നിൽക്കില്ല. ഞങ്ങളോട് നിന്ന കാലം ആണ് അവർക്ക് നല്ല കാലമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
അതേസമയം പിഎം ശ്രീയിൽനിന്ന് പിൻമാറാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പിന് കേന്ദ്ര സഹായം കിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി. പിഎം ശ്രീ നടപ്പാക്കരുതെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ആവശ്യപ്പെട്ടിരുന്നു. പാർട്ടിയിൽ കൂടിയാലോചനയില്ലെന്ന ദീപ ദാസ് മുൻഷിയുടെ വിമർശനവും മുഖ്യമന്ത്രി തള്ളി.സർക്കാരിലുള്ള കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള വരുമായി ആലോചിക്കാറുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, പിഎം ശ്രീ സിപിഎമ്മിന്റെ അടിത്തറ തകർത്ത പദ്ധതിയായിരുന്നെന്ന് രാഷ്ട്രീയ കാര്യ സമിതിയിൽ ജോൺസൺ എബ്രഹാം പറഞ്ഞു



