HealthKeralaLatest News

പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റി; ഡോ. എസ് എസ് ലാല്‍ ചെയര്‍മാന്‍; സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകള്‍; കെ മുരളീധരന്‍

പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ഡോ. എസ് എസ് ലാല്‍ ചെയര്‍മാനായും പ്രിന്‍സിപ്പല്‍ സെക്രട്ടറി ശര്‍മിള മേരി ജോസഫ് കോര്‍ഡിനേറ്ററായും ഡോ. ശ്രീജിത്ത് എന്‍ കുമാര്‍ കണ്‍വീനറായുമാണ് കമ്മിറ്റി. സര്‍ക്കാര്‍ – സ്വകാര്യ മേഖലകളിലെ വിദഗ്ധ ഡോക്ടര്‍മാരായിരിക്കും കമ്മിറ്റിയിലെ അംഗങ്ങളെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യം നിയന്ത്രിക്കാന്‍ എല്ലാ മേഖലയും വേണം.

അത് സ്വകാര്യവത്കരണമായിട്ട് ആരും കാണണ്ട. എനിക്ക് റിപ്പോര്‍ട്ട് നല്‍കുന്ന ചുമതല മാത്രമേയുള്ളു – അദ്ദേഹം വിശദമാക്കി. ആയുഷ് വകുപ്പിലെ ഡോക്ടര്‍മാര്‍, മൃഗസംരക്ഷണ വകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവയില്‍ നിന്നുള്ള വിദഗ്ധന്‍മാരും കമ്മിറ്റിയില്‍ ഉള്‍പ്പെടും. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ വിശദമാക്കി. ഈ വര്‍ഷം 146 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഷിഗല്ല ബാധിച്ച് അഞ്ചുപേര്‍ മരിച്ചു. മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് ഷിഗല്ല ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്തത്. പത്തനംതിട്ടയാണ് ഇതുവരെ ഷിഗല്ല റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ല. നിപയില്‍ എല്ലാ മരുന്നുകളും സ്റ്റോക്ക് ഉണ്ട്. 38 പരിശോധനകള്‍ നടത്തി. എല്ലാം നെഗറ്റീവാണ് – അദ്ദേഹം പറഞ്ഞു.

പകര്‍ച്ചപ്പനി നിയന്ത്രിക്കാനുള്ള കലണ്ടര്‍ തയ്യാറാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഓരോ സീസണിലും വരാനുള്ള പകര്‍ച്ചവ്യാധികളെ മുന്‍കൂട്ടി കണ്ട് നിയന്ത്രിക്കാനുള്ള നടപടികള്‍ രൂപീകരിക്കും. ഒരു പോസിറ്റീവ് കേസ് പോലും ഇല്ലാതെ ഒഴിവാക്കാന്‍ ആണ് ശ്രമിക്കുന്നത്. ജാഗ്രതാ സംവിധാനം ശക്തിപ്പെടുത്തണം. ആരോഗ്യം, തദ്ദേശം, മൃഗസംരക്ഷണം വകുപ്പുകളുടെ ഏകോപനം അനിവാര്യമാണ്. മരുന്നിന്റെ ലഭ്യത, സംഭരണം ഉറപ്പു വരുത്തും. ഇപ്പോള്‍ മരുന്ന് ലഭ്യതയില്‍ കുറവില്ല. ജില്ലാതലത്തില്‍ ഔട്ട് ബ്രേക്ക് മോണിറ്ററിംഗ് യൂണിറ്റ്, ജില്ലാതലത്തില്‍ ആക്ഷന്‍ കമ്മിറ്റി എന്നിവ രൂപീകരിക്കും. ആര്‍ആര്‍ടി ടീമിന്റെ സഹായം ലഭ്യമാക്കും. പഞ്ചായത്ത് തലംമുതല്‍ പ്രതിരോധം ആവിഷ്‌കരിക്കും.

കമ്മിറ്റികള്‍ സര്‍ക്കാരിനെ സഹായിക്കാനാണ് – അദ്ദേഹം പറഞ്ഞു.പ്ലീഡര്‍ നിയമനം ആരുടെയും കുറ്റമല്ലെന്ന് കെ മുളീധരന്‍ പറഞ്ഞു. അദ്ദേഹം നല്ല വക്കീല്‍ ആയതുകൊണ്ടാണ് നിയമ്മിച്ചത്. പിണറായി വിജയന്റെ കേസ് നടത്തിയവര്‍ വിഡി സതീശന് വേണ്ടി വന്നാലും അവര്‍ കൃത്യമായി ജോലി ചെയ്യും. കക്ഷി ആരെന്നു നോക്കിയല്ല വക്കീലന്മാര്‍ വാദിക്കുന്നത് – അദ്ദേഹം പറഞ്ഞു. സിഎസ്ആര്‍ ഫണ്ടുകള്‍ ഉപയോഗിച്ച് ആരോഗ്യ മേഖലയില്‍ അടക്കം നിക്ഷേപം നടത്തുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പത്മകുമാറിനെതിരെ സിപിഐഎം നടപടിയുണ്ടായതിലും അദ്ദേഹം പ്രതികരിച്ചു. പത്മകുമാറിനെ മയത്തിലൊന്ന് തലോടി വിടുകയായിരുന്നു സിപിഐഎം എന്ന് അദ്ദേഹം പറഞ്ഞു. പല സത്യങ്ങളും പുറത്തു പറയും എന്നുള്ളതുകൊണ്ടാണ് അദ്ദേഹത്തിന്റെ പുറത്താക്കല്‍ സസ്‌പെന്‍ഷന്‍ ആയത്. മയത്തില്‍ ഒന്ന് തലോടിവിട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!