KeralaLatest NewsLocal news

രാജാക്കാട് ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി അധികൃതർ രംഗത്ത്.

രാജാക്കാട് : ടൗണിൽ നാളുകളായി തുടരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിനും തടസ്സങ്ങൾക്കും വിരാമമിടാനാണ് പുതിയ ട്രാഫിക് പരിഷ്കാരം ലക്ഷ്യമിടുന്നത്. ജൂൺ ഒന്ന് മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുന്നോടിയായി, ടൗണിലെ വിവിധയിടങ്ങളിൽ ബസ് സ്റ്റോപ്പുകൾ തരംതിരിച്ച് അടയാളപ്പെടുത്തുന്ന ജോലികൾ പൂർത്തിയായി വരുന്നു. എവിടെയൊക്കെ ബസുകൾ നിർത്തണം, എവിടെയൊക്കെ പാർക്കിംഗ് അനുവദിക്കാം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ പ്ലാൻ തയ്യാറാക്കിയാണ് അധികൃതരുടെ നീക്കം.


രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കിങ്ങണി രാജേന്ദ്രൻ, ടൗൺ വാർഡ് മെമ്പർ ജോഷി കന്യാക്കുഴിയിൽ എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ടൗണിൽ അടയാളപ്പെടുത്തൽ നടപടികൾ പുരോഗമിക്കുന്നത്. വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലാണ് പുതിയ ക്രമീകരണങ്ങൾ.

പദ്ധതി വിജയകരമായി നടപ്പിലാക്കാൻ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളോടൊപ്പം സജീവമായി രംഗത്തുണ്ട്. സബ് ഇൻസ്പെക്ടർ (SI) അഭിജിത്ത് M.S, എ.എസ്.ഐ ജോൺസൺ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ട്രാഫിക് ക്രമീകരണങ്ങൾ വിലയിരുത്തി. കൂടാതെ അസിസ്റ്റന്റ് എഞ്ചിനീയർ (AE) പ്രീതു പുഷ്പൻ, പഞ്ചായത്ത് ക്ലർക്ക് ബിജുമോൻ എന്നിവരും സ്ഥലത്തെത്തി സാങ്കേതികമായ നിർദ്ദേശങ്ങൾ നൽകി.


വരും ദിവസങ്ങളിൽ ടൗണിൽ കൂടുതൽ കർശനമായ ട്രാഫിക് നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നും, പുതിയ പരിഷ്കാരങ്ങളോട് പൊതുജനങ്ങളും വ്യാപാരികളും ബസ് ജീവനക്കാരും പൂർണ്ണമായി സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ജൂൺ ഒന്ന് മുതൽ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!